Posts

Top station

Image
   ടോപ്പ് സ്റ്റേഷൻ മൂന്നാറിലെത്തുന്ന സഞ്ചാരികൾ ഒരിക്കലും മിസ്സാക്കാത്ത ഇടമാണ് ടോപ്പ് സ്റ്റേഷൻ. പേര് അന്വർത്ഥമാക്കുന്ന പോലെ മേഘങ്ങളെ മുട്ടുന്ന  മലനിരകളാണ് ഇവിടെ.  മൂന്നാറിൽ നിന്ന് 32 km അകലെ മാട്ടുപെട്ടി, കുണ്ടള ഡാമുകൾ കഴിഞ്ഞാണ് ടോപ്പ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1700 അടി ഉയരമുണ്ട് ടോപ്പ് സ്റ്റേഷന്. ടോപ്പ് സ്റ്റേഷൻ കഴിഞ്ഞാണ് പാമ്പാടും ഷോല നാഷണൽ പാർക്കിലേക്ക് പോകുന്നത്. ഭൂമിശാസ്ത്രപരമായി കേരളത്തിൽ കിടക്കുന്ന  ടോപ്പ് സ്റ്റേഷൻ കേരളത്തിലെ ഇടുക്കി ജില്ലയെയും തമിഴ്നാട്ടിലെ തേനി ജില്ലയെയും ഇവിടെ അതിരിടുന്നു. ചരിത്രപരമായ പ്രത്യേകതകൾ ഉള്ളയിടം കൂടിയാണ് ടോപ്പ് സ്റ്റേഷൻ.  മൂന്നാറിലെയും മാട്ടുപ്പെട്ടിയിലെയും കണ്ണൻദേവൻ മലനിരകളിൽ ഉൽപാദിപ്പിച്ചിരുന്ന തെയില തമിഴ്നാട്ടിലെ കോട്ട ഗുഡിയിലേക്ക് ഏരിയൽറോപ്പ് വേ വഴി കൊണ്ടുപോയിരുന്ന ട്രാൻസ്ഷിപ്പ്മെന്റ് ആയിരുന്നു ടോപ്പ് സ്റ്റേഷൻ. 1902 ൽ നിർമ്മിച്ച മൂന്നാർ കുണ്ടള വാലി റെയിൽവ്വേ സ്‌റ്റേഷൻ  ടോപ്പ് സ്റ്റേഷൻ ഇവിടെ ആയിരുന്നു. മൂന്നാർ റെയിൽവേയുടെ ചില ചരിത്രാവശേഷങ്ങൾ മൂന്നാർ ടീമ്യൂസിയത്തിൽ കാണാം. ടോപ്പ് സ്റ്റേഷനിൽ ...

നമ്മുടെ സ്വന്തം വരയാട്

Image
  വരയാട്...(Nilgiri tragus hylocrius) വരയാടുകൾക്ക്‌ ഈ പേരു ലഭിച്ചത്‌ തമിഴിൽ നിന്നാണ്. തമിഴിൽ വരൈ എന്നാൽ പാറ എന്ന് അർത്ഥമാകുന്നതിനാൽ പാറ മുകളിൽ താമസിക്കുന്ന ആട്‌ എന്നർഥം വരുന്നതാണ് ഈ പേര്. നീലഗിരി ജൈവമണ്ഡലത്തിൽ മാത്രം കാണുന്ന തദ്ദേശീയ ജൈവവംശമാണ് വരയാടുകൾ.2005 വരെ വരയാടുകളെ ഹിമാലയൻ താർ(Hemitragus jemlahicus) ആയോ ഹിമാലയൻ താറിന്റെ ഉപവംശമായോ ആണു കണക്കാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രനാമത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. വരയാടിന്റെ ശാസ്ത്രനാമം ചിലയിടങ്ങളിൽ "Hemitragus hylocrius" എന്നു തെറ്റായി പരാമർശിച്ചിരിക്കുന്നതുകാണാം. തമിഴ്നാടിന്റെ സംസ്ഥാന മൃഗമാണ് നീലഗിരി താർ (വരയാട്). ആട്ടിൻ കുടുംബത്തിൽ ഒരൊറ്റ ഇനമേ കേരളത്തിലെ കാടുകളിൽ ഉള്ളത്. അതുകൊണ്ട് വരയാടുകളെ “കാട്ടാട്” എന്നും വിളിക്കാറുണ്ട്. കേരളത്തിൽ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കിയുള്ളതാണ്. ഇരവികുളം ദേശീയോദ്യാനത്തിൽ രാജമല, പന്തുമല, ചിന്നപ്പന്തുമല ഭാഗങ്ങളിൽ വരയാടുകളെ കൂടുതലായി കണ്ടുവരുന്നു. ഐ.യു.സി.എന്നിന്റെ റെഡ്‌ ഡാറ്റാ ലിസ്റ്റിൽ പെടുന്ന വംശനാശം നേരിടുന്ന ജീവി വർഗമാണ് ഇവ. ഇന്ത്...

മുഖം നഷ്ടപ്പെട്ട മനുഷ്യർ...

Image
  എന്താ ചെയ്യാ... ആരോടാ പറയാ...      കണ്ടയ്‌മെൻ്റ് സോണിലെ കടുത്ത നിയന്ത്രണത്തിൻ ഇടയിൽ, അല്പം സമയം മാത്രം തുറക്കാവുന്ന എൻറെ കടയിൽ നിന്നും ഇറങ്ങി, തീർത്തും വിജനമായ കൊടിയത്തൂരിൻ്റെ തെരുവീഥികളിൽ കൂടി നടന്നു  നീങ്ങുമ്പോൾ, ഒരു കച്ചവട സുഹൃത്ത് പാതിതുറന്ന ഷട്ടറിന് അടിയിൽ കൂടി തല പുറത്തേക്കിട്ടു കാക്കി ഉടുപ്പിൻ്റെ നിഴൽ നോക്കുന്ന സമയത്ത്, എന്തുണ്ട് വർത്താനം?  അറിയാതെ ചോദ്യം എൻ്റെ വായിൽനിന്നും വീണുപോയി.  "എന്താ ചെയ്യാ, ആരോടാ പറയാ" എന്ന് മറുപടി. അതിനോടൊപ്പം തന്നെ ഇടതു കണ്ണിൽ നിന്നും വീണ കണ്ണുനീർ തുള്ളി ഇരിക്കുന്ന ഷർട്ടിൽ നിന്നും തുടച്ചു നീക്കുവാൻ ആയിരുന്നു  അദ്ദേഹത്തിന് തിടുക്കം.        പറഞ്ഞു വരുന്നത് കോവിഡ് കാലത്ത് വ്യാപാരികൾ അനുഭവിച്ചുവരുന്ന കഷ്ടതകളെ പറ്റിയാണ്.         ലോകചരിത്രത്തിൽ സമാനതകളില്ലാത്തതാണ് ആണ് കൊറോണ വൈറസ് ബാധയുടെ കാലം അസാധാരണമായ ഒരു പ്രതിസന്ധി ലോകമാകെ പടർന്നിരിക്കുന്നു. വാഹന ഗതാഗത സംവിധാനങ്ങളും തൊഴിൽ സംവിധാനങ്ങൾ ടൂറിസം തുടങ്ങി സകലമേഖലകളും നിശ്ചലാവസ്ഥ യിലൂടെയാണ് നീങ്ങുന്ന...

ആലപ്പുഴ പുതിയ കാഴ്ച

Image
  ഇനി മുതൽ 400/- രൂപയ്ക്ക് 6 മണിക്കൂർ നേരം ആലപ്പുഴയുടെ ജല സൗന്ദര്യം ആസ്വദിക്കാം. സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ആലപ്പുഴ- കുമരകം ടൂറിസ്റ്റ് സർവീസ് വേഗ 2 ന്റെ ആദ്യ യാത്ര ഇന്നു മുതൽ പുനരാരംഭിച്ചു. രാവിലെ 11 മണിക്ക്  ആലപ്പുഴ, പുന്നമടക്കായൽ,വേമ്പനാട് കായൽ,മുഹമ്മ, പാതിരാമണൽ പക്ഷി സങ്കേതം, കുമരകം, റാണി, ചിത്തിര, മാർത്താണ്ഡം, R ബ്ലോക്ക്‌ , മംഗലശ്ശേരി , കുപ്പപ്പുറം വഴി തിരികെ 5 PM ന് ആലപ്പുഴയിൽ എത്തും. കുടുംബശ്രീയുടെ രുചികരമായ മീൻകറിയടക്കമുള്ള  ഭക്ഷണം 100 നിരക്കിൽ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് AC - 600/- നോൺ AC -400 /-. ലൈഫ് ജാക്കറ്റുള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും ബോട്ടില്‍ ഉണ്ട്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് ബോട്ടിന്റെ വേഗം. 120 പേർക്ക് യാത്ര ചെയ്യാം. 40  AC സീറ്റും 80 Non AC സീറ്റും. കഴിഞ്ഞ ഡിസംബറിലാണ് വേഗ-2 ടൂറിസം സര്‍വീസ് തുടങ്ങിയത്. നൂറുദിവസം സര്‍വീസ് നടത്തി. യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണമായിരുന്നു.